Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ നിരാശ. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് തോറ്റു. 6-4 എന്ന സ്കോറിനാണ് വിനേഷ് പരാജയപ്പെട്ടത്.
ഇതോടെ 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന വിനേഷിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ആദ്യം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വിനേഷും മീനാക്ഷിയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ മേധാവിത്വം നിലനിര്‍ത്തിയ മീനാക്ഷി വിജയം ഉറപ്പാക്കി ഫൈനലിലേയ്ക്ക് യോഗ്യത നേടി.
ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ വിനേഷിന് ഈ തോല്‍വി വലിയൊരു ആഘാതമായി. എങ്കിലും, മത്സരശേഷം ഗോദ വിടുമ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ വിനേഷ് അവിടെയുണ്ടായിരുന്നവരുടെ കൈയടി നേടിയ ഒരു സന്ദേശം നല്കി.
"ഞാന്‍ വീണ്ടും തിരിച്ചുവരും' എന്നായിരുന്നു വിനേഷിന്റെ വാക്കുകള്‍. ഡൽഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ മികച്ച പ്രകടനത്തോടെയാണ് വിനേഷ് തുടക്കമിട്ടത്. പാരീസ് ഒളിമ്പിക്സിലെ ഹൃദയഭേദകമായ അനുഭവത്തിന് ശേഷം വിനേഷ് പങ്കെടുക്കുന്ന ആദ്യ മത്സരമാണിത്.
റൗണ്ട് ഓഫ് 16 മത്സരത്തില്‍ ജ്യോതിയെ 7-1 എന്ന സ്കോറിന് തകര്‍ത്ത് വിനേഷ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. ഇടയ്ക്ക് റിവ്യൂ മോണിറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടെങ്കിലും അത് വിനേഷിന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. എന്നാല്‍ നിഷുവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നാടകീയവും തര്‍ക്കങ്ങള്‍ നിറഞ്ഞതുമായിരുന്നു.
മത്സരത്തില്‍ ഒരു ഘട്ടത്തില്‍ വിനേഷ് 0-5 ന് പിന്നിലായിരുന്നു. എന്നാല്‍ പിന്നീട് വിനേഷ് നടത്തിയ ശക്തമായ മുന്നേറ്റത്തിനിടെ പോയിന്റ് നല്‍കിയതിനെച്ചൊല്ലി റഫറിമാരുമായി തര്‍ക്കമുണ്ടായി. വിനേഷ് നല്കിയ റിവ്യൂ ചലഞ്ച് അനുകൂലമായതോടെ താരം 6-5 ന് മുന്നിലെത്തി.
Sports
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഗുസ്തി ടീമിന്റെ സെലക്ഷൻ ട്രയൽസിൽ സൂപ്പർ താരം വിനേഷ് ഫോഗട്ടിന് വിജയത്തുടക്കം. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിൽ വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിലാണ് താരം അനായാസ വിജയം സ്വന്തമാക്കിയത്.
ഹരിയാനയുടെ ജ്യോതിയെയാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. ആധികാരിക പ്രകടനം പുറത്തെടുത്ത വിനേഷ് ഏഴ് പോയിന്റുകളുടെ വലിയ മാർജിനിലാണ് ജ്യോതിയെ ഗോദയിൽ വീഴ്ത്തിയത്. ഈ തകർപ്പൻ വിജയത്തോടെ വിനേഷ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ഇനി വിനേഷിന് മുന്നിലുള്ളത്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വിനേഷ് ട്രയൽസിൽ പങ്കെടുക്കുന്നത്. രണ്ടു തവണ കോടതി നടപടികൾ സ്വീകരിച്ച ശേഷമാണ് താരം ട്രയൽസിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
വിനേഷ് പങ്കെടുക്കുന്നതിനെതിരെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
National
ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഷൂട്ട്ഗണ് സംഘത്തിൽ ഏഷ്യയിലെ ഒന്നാം നന്പർ താരവും ലോക ആറാം നന്പർ താരവുമായ സൊറാവർ സിംഗ് സന്തു ഇല്ല.
രാജ്യത്തെ ഏറ്റവും മികച്ച ട്രാപ്പ് ഷൂട്ടർമാരിൽ ഒരാളായ സൊറാവർ കഴിഞ്ഞ വർഷം നടന്ന ലോക ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു.
എന്നാൽ ദേശീയ ചാന്പ്യൻഷിപ്പിലും ആഭ്യന്തര സെലക്ഷൻ ട്രയൽസിലും സൊറാവറിന് ഫോം മികവ് പുലർത്താൻ സാധിച്ചിരുന്നില്ല.
Sports
ജപ്പാൻ: 2031 മുതൽ ഏഷ്യൻ ഗെയിംസ് ഒറ്റ സംഖ്യ വർഷങ്ങളിലേക്ക് മാറ്റാൻ സാധ്യത. ഇതിനായി കായിക കലണ്ടർ പുനർരൂപകൽപ്പന ചെയ്യുന്നതായി റിപ്പോർട്ട്.
വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മാറ്റമുണ്ടാകില്ല.
ദോഹയിൽ നടക്കുന്ന 2030 പതിപ്പിന് മാറ്റമുണ്ടാകും ഒരു വർഷം പിന്നിലാകും നടക്കുക. അതിനുശേഷം ഗെയിംസ് സാധാരണപോലെ നാല് വർഷത്തിലൊരിക്കൽ നടക്കും.
പക്ഷേ ഇരട്ട വർഷങ്ങൾക്ക് പകരം ഒറ്റ വർഷത്തിലായിരിക്കും ഗെയിംസ് സംഘടിപ്പിക്കുക.